إِنَّ لِلْمُتَّقِينَ مَفَازًا﴿٣١﴾ حَدَآئِقَ وَأَعْنَٰبًۭا﴿٣٢﴾ وَكَوَاعِبَ أَتْرَابًۭا﴿٣٣﴾ وَكَأْسًۭا دِهَاقًۭا﴿٣٤﴾ لَّا يَسْمَعُونَ فِيهَا لَغْوًۭا وَلَا كِذَّٰبًۭا﴿٣٥﴾ جَزَآءًۭ مِّن رَّبِّكَ عَطَآءً حِسَابًۭا﴿٣٦﴾ رَّبِّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ٱلرَّحْمَٰنِ ۖ لَا يَمْلِكُونَ مِنْهُ خِطَابًۭا﴿٣٧﴾ يَوْمَ يَقُومُ ٱلرُّوحُ وَٱلْمَلَٰٓئِكَةُ صَفًّۭا ۖ لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ ٱلرَّحْمَٰنُ وَقَالَ صَوَابًۭا﴿٣٨﴾ ذَٰلِكَ ٱلْيَوْمُ ٱلْحَقُّ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ مَـَٔابًا﴿٣٩﴾ إِنَّآ أَنذَرْنَٰكُمْ عَذَابًۭا قَرِيبًۭا يَوْمَ يَنظُرُ ٱلْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ ٱلْكَافِرُ يَٰلَيْتَنِى كُنتُ تُرَٰبًۢا﴿٤٠﴾
31 – നിശ്ചയം, ഭക്തജനങ്ങള്ക്കുള്ളത് വിജയസ്ഥാനമാകുന്നു.
32 – അവര്‍ക്ക് ഉദ്യാനങ്ങളും മുന്തിരിവള്ളികളുമുണ്ട്.
33 – വയസ്സൊത്ത മാദകത്തിടമ്പുകളും
34 – പതഞ്ഞ ചഷകങ്ങളും.
35 – അവരവിടെ കെട്ട വര്‍ത്തമാനങ്ങളോ വ്യാജങ്ങളോ കേള്‍ക്കുകയില്ല.
36 – നിന്റെ നാഥങ്കല്‍നിന്നുള്ള പ്രതിഫലവും, മതിയായ ഔദാര്യവുമായിക്കൊണ്ട്
37 – അവന് ആകാശഭൂമികള്‍ക്കും അവക്കിടയിലുള്ള സകല വസ്തുക്കള്‍ക്കും ഉടയവനാകുന്നു. അവന്റെ മുമ്പില്‍ യാതൊരുത്തര്ക്കും സംസാരിക്കാനധികാരമില്ല. ആ ദയാപരനായ നാഥങ്കല്‍നിന്ന്.
38 – ആത്മാവും മലക്കുകളും അണിയണിയായി നിലകൊള്ളുംനാളില് ആ കരുണാവാരിധി അനുമതി കൊടുക്കുകയും, ശരിയായത് പറയുകയും ചെയ്യുന്നവനല്ലാതെ യാതൊരാളും സംസാരിക്കുന്നതല്ല.
39 – ആ ദിനം തികഞ്ഞ സത്യമാകുന്നു. ഇഷ്ടമുള്ളവന് തന്റെ നാഥങ്കലേക്ക് മടങ്ങാനുള്ള മാര്‍ഗം സ്വീകരിച്ചുകൊള്ളട്ടെ.
40 – അടുത്തുവരുന്ന ശിക്ഷയെക്കുറിച്ച് നാം നിങ്ങള്‍ക്ക് താക്കീത് തന്നുകഴിഞ്ഞു. ഓരോ വ്യക്തിയും തന്റെ കരങ്ങള്‍ നേരത്തേ പ്രവര്‍ത്തിച്ചിട്ടുള്ളതൊക്കെയും കാണുന്ന ദിവസം. അന്ന് സത്യനിഷേധി, ‘ഹാ കഷ്ടം, ഞാന്‍ മണ്ണായിപ്പോയെങ്കില്‍’ എന്ന് വിലപിക്കും.
(31) വിചാരണയെ പ്രതീക്ഷിക്കാത്തവരും ദൈവികസൂക്തങ്ങളെ തള്ളിപ്പറയുന്നവരുമായ ആളുകളുടെ വിപരീതമായിട്ടാണ് ഇവിടെ മുത്തഖികള്‍ എന്ന പദം ഉപയോഗിച്ചിട്ടുള്ളത്. ഈ പദംകൊണ്ട് വിവക്ഷിക്കുന്നത് അനിവാര്യമായും, ദൈവിക സൂക്തങ്ങളെ വിശ്വസിച്ചംഗീകരിക്കുകയും തങ്ങളുടെ കര്‍മങ്ങള്‍ക്ക് ഒരിക്കല്‍ സമാധാനം പറയേണ്ടിവരുമെന്ന വിചാരത്തോടെ ജീവിതം നയിക്കുകയും ചെയ്യുന്നവരെയാകുന്നു.
(33) വയസ്സൊത്ത മാദകത്തിടമ്പുകള്‍ എന്ന് പറഞ്ഞതിന്റെ താല്പര്യം, ആ സ്ത്രീകള്‍ സമാന വയസ്കകളായിരിക്കും എന്നാവാം. അവര്‍ തങ്ങളുടെ ഭര്ത്താക്കന്മാരായിത്തീരുന്ന പുരുഷന്മാര്ക്ക് സമാന വയസ്കരായിരിക്കും എന്നും ആവാം. സൂറ സ്വാദ് 52-ആം സൂക്തത്തിലും സൂറ അല്വാഖിഅ 37-ആം സൂക്തത്തിലും ഈ വിഷയം പരാമര്‍ശിച്ചിട്ടുണ്ട്.
(35) സ്വര്‍ഗസ്ഥരുടെ കാതുകള്‍ വ്യാജവും അവിവേകവും നികൃഷ്ടവുമായ സംസാരങ്ങള്‍ കേള്‍ക്കുന്നതില്‍നിന്ന് സുരക്ഷിതമായിരിക്കുമെന്നത്, മഹത്തായ സ്വര്ഗീയാനുഗ്രഹങ്ങളിലൊന്നായി വിശുദ്ധ ഖുര്‍ആന്‍ പലയിടത്തും എണ്ണിയിട്ടുണ്ട്. അവിടെ അശ്ലീലഭാഷണങ്ങളും ആഭാസജല്പനങ്ങളുമില്ല. ഏഷണികളും പിറുപിറുപ്പുകളുമില്ല. ആരും ആരോടും കള്ളംപറയില്ല. ആരും ആരുടെ പേരിലും കള്ളം ആരോപിക്കുകയുമില്ല. ഭൗതികലോകത്ത് കാണപ്പെടുന്ന വാക്കേറ്റത്തിന്റെയും കുറ്റാരോപണത്തിന്റെയും ശകാരത്തിന്റെയും വ്യാജഭാഷണത്തിന്റെയുമൊക്കെ പ്രളയത്തിന്റെ ഒരടയാളവും അവിടെ കാണുകയില്ല. (കൂടുതല്‍ വിശദീകരണത്തിന് സൂറ മര്‍യം 62, അല്വാഖിഅ 25, 26 എന്നീ സൂക്തങ്ങളുടെ വിശദീകരണം ശ്രദ്ധിക്കുക.)
(36) പ്രതിഫലത്തിനുശേഷം മതിയായ ഔദാര്യം നല്‍കുമെന്ന് പറഞ്ഞതിന് ഇങ്ങനെ അര്‍ഥമുണ്ട്: അവരുടെ സല്‍ക്കര്‍മങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലം മാത്രമല്ല നല്‍കുക. കൂടുതലായി അവര്‍ക്ക് വേണ്ടുവോളം ഔദാര്യമായും നല്‍കുന്നതാണ്. എന്നാല്‍, നരകാവകാശികളെക്കുറിച്ച്, അവര്‍ക്ക് അവരുടെ ചെയ്തികള്‍ക്കു മതിയായ ശിക്ഷ നല്‍കുമെന്നേ പറയുന്നുള്ളൂ. അതായത്, അവരുടെ കുറ്റങ്ങള്‍ക്ക് അര്‍ഹിക്കുന്നതില്‍ കുറഞ്ഞതോ കൂടിയതോ ആയ ശിക്ഷ നല്‍കില്ല. ഇക്കാര്യം പലയിടങ്ങളിലും വളരെ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. (സൂറ യൂനുസ് 26, 27, അന്നംല് 89, 90, അല്‍ഖസ്വസ്വ് 84, സബഅ് 33-38, അല്‍മുഅ്മിന്‍ 40 എന്നീ സൂക്തങ്ങള്‍ അതിന് ഉദാഹരണങ്ങളാണ്).
(37) ദൈവിക കോടതിയുടെ വിചാരണാസഭയിലെ അവസ്ഥ അത്യന്തം ഗംഭീരവും ഭീതിദവുമായിരിക്കും. ഭൂവാസികള്ക്കാവട്ടെ വാനവാസികള്ക്കാകട്ടെ, അല്ലാഹുവിന്റെ സമക്ഷം വാ തുറന്നു വല്ലതും പറയാനോ കോടതിനടപടിയില്‍ ഇടപെടാനോ ഒരു പഴുതുമുണ്ടായിരിക്കുകയില്ല.
(38) ആത്മാവ്കൊണ്ട് ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത് ജിബ്രീല്‍(അ)നെയാണെന്നും അല്ലാഹുവിങ്കല്‍ ജിബ്രീലിന് സവിശേഷം ഉയര്‍ന്ന പദവിയുള്ളതുകൊണ്ടാണ് മലക്കുകളില്‍നിന്ന് ജിബ്രീലി(അ)നെ വേര്‍തിരിച്ചു പരാമര്‍ശിച്ചതെന്നും മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നു. (കൂടുതല്‍ വിശദീകരണത്തിന് സൂറ അല്‍മആരിജ് 4-ആം സൂക്തത്തിന്റെ വിശദീകരണം ശ്രദ്ധിക്കുക).
സംസാരമെന്നതുകൊണ്ട് ഉദ്ദേശ്യം ശിപാര്ശയാകുന്നു. അത് രണ്ട് ഉപാധികളോടെ മാത്രമേ സാധ്യമാകൂ എന്നാണ് പറയുന്നത്. ഒന്ന്: ഏത് കുറ്റക്കാരന്‍ വേണ്ടിയാണോ ശിപാര്‍ശ ചെയ്യാന്‍ അല്ലാഹു അവര്‍ക്ക് അനുമതി നല്‍കുന്നത്. അയാള്‍ക്കേ ശിപാര്‍ശ ചെയ്യാന്‍ കഴിയൂ. രണ്ട്: ശിപാര്‍ശകന്‍ പറയുന്നത് ശരിയും ഉചിതവുമായ കാര്യമായിരിക്കണം; അനുചിതമായ ശിപാര്‍ശകള്‍ പാടില്ല. ആര്‍ക്കുവേണ്ടിയാണോ അയാള്‍ ശിപാര്‍ശ ചെയ്യുന്നത്, അവന് ഭൗതികലോകത്ത് നന്നെച്ചുരുങ്ങിയത് കലിമ സ്വീകരിച്ചവനെങ്കിലും ആയിരിക്കണം. അതായത്, അവന് കുറ്റവാളിയേ ആകാവൂ. സത്യനിഷേധി ആയിരിക്കരുത്. (കൂടുതല്‍ വിശദീകരണത്തിന് സൂറ അല്‍ബഖറ 205, യൂനുസ് 3, ഹൂദ് 105, മര്‍യം 80, ത്വാഹാ 109, അല്‍അമ്പിയാഅ് 28, സബഅ് 23, അല്‍മുഅ്മിന്‍ 18, അസ്സുഖ്റുഫ് 86, അന്നജ്മ് 26, അല്‍മുദ്ദസ്സിര്‍ 48 എന്നീ സൂക്തങ്ങളുടെ വിശദീകരണങ്ങള്‍ ശ്രദ്ധിക്കുക).
(40) പ്രത്യക്ഷത്തില്‍ ഒരാള്‍ക്ക് ഇങ്ങനെ ചിന്തിക്കാം: ഇവിടെ അഭിസംബോധന ചെയ്യപ്പെടുന്നവര്‍ മണ്മറഞ്ഞിട്ട് ഇപ്പോള്‍ പതിനാലു നൂറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. ഉയിര്ത്തെഴുന്നേല്പ് ഇനിയും എത്ര നൂറ്റാണ്ടുകള്‍ അല്ലെങ്കില്‍ എത്ര സഹസ്രാബ്ദങ്ങള്‍ അതുമല്ലെങ്കില്‍ ലക്ഷം കൊല്ലങ്ങള്‍ കഴിഞ്ഞാണ് സംഭവിക്കുകയെന്ന് ഇനിയും പറയാനാവുന്നില്ല. എങ്കില്‍ പിന്നെ ഏതര്ഥത്തിലാണിവിടെ, താക്കീതു ചെയ്യപ്പെടുന്ന ശിക്ഷ അടുത്താണെന്നു പറഞ്ഞത്? സൂറയുടെ തുടക്കത്തില്‍ അടുത്തുതന്നെ അവര്‍ അറിഞ്ഞുകൊള്ളുമെന്ന് പറഞ്ഞത് എന്തര്‍ഥത്തിലാണ്? ഈ ചോദ്യത്തിനുള്ള മറുപടി ഇതാണ്: മനുഷ്യന്റെ കാലബോധം, അവന് ഭൗതികലോകത്ത് സ്ഥല-കാലപരിധികള്ക്കകത്ത് ജീവിതം നയിക്കുന്ന അവസ്ഥയില്‍ മാത്രമേ നിലനില്ക്കുന്നുള്ളൂ. മരണാനന്തരം അവന് ആത്മാവായി തീരുമ്പോള്‍ അവനില്‍ കാലബോധം ശേഷിക്കുകയില്ല. അന്ത്യനാളില്‍ വീണ്ടും ഉയിര്ത്തെഴുന്നേല്ക്കുമ്പോള് അവന് തോന്നുക, അല്പം നേരത്തേ ഉറങ്ങാന്‍ കിടന്ന തന്നെയിതാ ആരോ വിളിച്ചുണര്ത്തിയിരിക്കുന്നുവെന്നാണ്. എത്രയോ സഹസ്രാബ്ദങ്ങള്‍ക്കുശേഷം പുനരുജ്ജീവിച്ചിരിക്കുകയാണ് താനെന്ന് അവന് തോന്നുകയേ ഇല്ല. (കൂടുതല്‍ വിശദീകരണത്തിന് സൂറ അന്നഹ്ല് 29, ബനീഇസ്റാഈല്‍ 52, ത്വാഹാ 104, യാസീന്‍ 52 എന്നീ സൂക്തങ്ങളുടെ വിശദീകരണങ്ങള്‍ ശ്രദ്ധിക്കുക).
ഹാ ഞാന്‍ മണ്ണായിരുന്നുവെങ്കില്‍ എന്ന് സത്യനിഷേധികള്‍ നിലവിളിക്കുമെന്നാണ് ആയത്തില്‍ പറഞ്ഞിരിക്കുന്നത്. അതായത്, താന്‍ ഇഹലോകത്ത് ജനിക്കുകയേ ചെയ്തിരുന്നില്ലെങ്കില്‍! അല്ലെങ്കില്‍ ഉയിര്ത്തെഴുന്നേല്ക്കാനിടയാകാതെ, മരിച്ച് മണ്ണില്‍ത്തന്നെ അലിഞ്ഞുകിടന്നിരുന്നെങ്കില്! എന്നവര്‍ വിലപിച്ചുകൊണ്ടിരിക്കും.
നിശ്ചയം ഭക്തന്മാര്‍ക്കുണ്ട് = إِنَّ لِلْمُتَّقِينَ
വിജയം = مَفَازًا
*********************************
സ്വര്‍ഗത്തോപ്പുകള്‍ = حَدَائِقَ
മുന്തിരികളും = وَأَعْنَابًا
*********************************
മാറിടം തുടുത്ത തരുണികളും = وَكَوَاعِبَ
തുല്യവയസ്കരായ = أَتْرَابًا
*********************************
കോപ്പയും = وَكَأْسًا
നിറഞ്ഞ = دِهَاقًا
*********************************
അവര്‍ കേള്‍ക്കുകയില്ല = لَّا يَسْمَعُونَ
അവിടെ = فِيهَا
പൊയ്മൊഴി = لَغْوًا
വ്യാജഭാഷണവും = وَلَا كِذَّابًا
*********************************
പ്രതിഫലമായി = جَزَاءً
നിന്റെ നാഥനില്‍നിന്നുള്ള = مِّن رَّبِّكَ
ദാനമായും = عَطَاءً
കണക്കനുസരിച്ചുള്ള = حِسَابًا
*********************************
ആകാശങ്ങളുടെ നാഥന് = رَّبِّ السَّمَاوَاتِ
ഭൂമിയുടെയും = وَالْأَرْضِ
യാതൊന്നിന്റെയും = وَمَا
അവ രണ്ടിനുമിടയിലുള്ള = بَيْنَهُمَا
ദയാപരന്‍ = الرَّحْمَٰنِۖ
അവര്‍ അധീനപ്പെടുത്തുകയില്ല = لَا يَمْلِكُونَ
അവനില്‍ നിന്ന് = مِنْهُ
സംഭാഷണം = خِطَابًا
*********************************
നില്ക്കുന്ന ദിവസം = يَوْمَ يَقُومُ
ജിബ്രീല്‍ = الرُّوحُ
മലക്കുകളും = وَالْمَلَائِكَةُ
അണിയായി = صَفًّاۖ
സംസാരിക്കുകയില്ല = لَّا يَتَكَلَّمُونَ
ഒരുവനല്ലാതെ = إِلَّا مَنْ
അനുവാദം നല്കിയിരിക്കുന്നു = أَذِنَ
അവന്ന് = لَهُ
പരമകാരുണികന് = الرَّحْمَٰنُ
അവന് പറയുകയും ചെയ്തിരിക്കുന്നു = وَقَالَ
ശരിയായത് = صَوَابًا
*********************************
അതത്രെ = ذَٰلِكَ
ദിനം = الْيَوْمُ
സത്യമായ = الْحَقُّۖ
അതിനാല്‍ ആര് = فَمَن
ഉദ്ദേശിച്ചു = شَاءَ
അവന് അവലംബിക്കട്ടെ = اتَّخَذَ
തന്റെ നാഥങ്കലേക്ക് = إِلَىٰ رَبِّهِ
മടങ്ങാനുള്ള മാര്‍ഗം = مَآبًا
*********************************
നിശ്ചയം നാം = إِنَّا
നാം നിങ്ങള്‍ക്ക് താക്കീത് നല്കിയിരിക്കുന്നു = أَنذَرْنَاكُمْ
ശിക്ഷയെ സംബന്ധിച്ച് = عَذَابًا
ആസന്നമായ = قَرِيبًا
നോക്കുന്ന ദിവസം = يَوْمَ يَنظُرُ
മനുഷ്യന് = الْمَرْءُ
മുന്‍കൂട്ടി ചെയ്തുവെച്ചത് = مَا قَدَّمَتْ
തന്റെ ഇരു കരങ്ങളും = يَدَاهُ
പറയുകയും ചെയ്യുന്ന(ദിവസം) = وَيَقُولُ
സത്യനിഷേധി = الْكَافِرُ
ഞാനാണെങ്കില്‍ എത്രനന്നായിരുന്നു = يَا لَيْتَنِي
ഞാനായിരുന്നു(വെങ്കില്‍) = كُنتُ
മണ്ണ് = تُرَابًا
Add comment