وَمَن يُسْلِمْ وَجْهَهُۥٓ إِلَى ٱللَّهِ وَهُوَ مُحْسِنٌۭ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ ۗ وَإِلَى ٱللَّهِ عَٰقِبَةُ ٱلْأُمُورِ﴿٢٢﴾ وَمَن كَفَرَ فَلَا يَحْزُنكَ كُفْرُهُۥٓ ۚ إِلَيْنَا مَرْجِعُهُمْ فَنُنَبِّئُهُم بِمَا عَمِلُوٓا۟ ۚ إِنَّ ٱللَّهَ عَلِيمٌۢ بِذَاتِ ٱلصُّدُورِ﴿٢٣﴾ نُمَتِّعُهُمْ قَلِيلًۭا ثُمَّ نَضْطَرُّهُمْ إِلَىٰ عَذَابٍ غَلِيظٍۢ﴿٢٤﴾
(22) കര്മത്താല് നല്ലവനായിക്കൊണ്ട് അല്ലാഹുവിന് സ്വയം സമര്പ്പിക്കുന്നവന്, തീര്‍ച്ചയായും അവലംബയോഗ്യമായ ബലിഷ്ഠ പാശത്തില്‍ പിടിച്ചിരിക്കുന്നു. സകല സംഗതികളുടെയും അന്തിമ തീരുമാനം അല്ലാഹുവിന്റെ മാത്രം ഹസ്തത്തിലാകുന്നു.
(23) സത്യം നിഷേധിക്കുന്നവന്റെ നിഷേധം താങ്കളെ ദുഃഖിപ്പിക്കേണ്ടതില്ല. അവര്‍ തിരിച്ചുവരേണ്ടത് നമ്മിലേക്കുതന്നെയാകുന്നു. എന്തൊക്കെ പ്രവര്‍ത്തിച്ചിട്ടാണ് വന്നിട്ടുള്ളതെന്ന് അപ്പോള്‍ നാം അവര്‍ക്ക് കാണിച്ചുകൊടുക്കും. നിശ്ചയം, മാറുകളില്‍ ഒളിഞ്ഞുകിടക്കുന്ന രഹസ്യങ്ങള്‍ പോലും അറിയുന്നവനത്രെ അല്ലാഹു.
(24) അല്പകാലം ഇഹലോകത്ത് ആനന്ദിക്കാന്‍ നാമവര്‍ക്ക് അവസരമേകുന്നു. പിന്നെ നാം അവരെ നിസ്സഹായരാക്കി കഠിനമായ പീഡനത്തിലേക്ക് തള്ളിവിടുന്നതാകുന്നു.
22- ‘കര്‍മണാ നല്ലവനായിക്കൊണ്ട്’ എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യമിതാണ്, വാക്കുകൊണ്ട് അല്ലാഹുവില്‍ ഭരമേല്പിക്കുകയും സ്വയം സമര്‍പ്പിക്കുകയും ചെയ്തുകൊണ്ട് കര്‍മരംഗത്ത് ആജ്ഞാനുവര്‍ത്തിയായ ഒരു ദൈവദാസന് സ്വീകരിക്കേണ്ട നിലപാട് സ്വീകരിക്കാതിരുന്നുകൂടാ. ‘അല്ലാഹുവിന് സ്വയം സമര്‍പ്പിക്കുക’ എന്നതിന്റെ താല്പര്യം, തന്നെ പൂര്‍ണമായി അല്ലാഹുവിനുള്ള അടിമത്തത്തില്‍ സമര്‍പ്പിക്കുക എന്നാണ്. തന്റെ യാതൊന്നും അവനുള്ള അടിമത്തത്തില്‍നിന്ന് മാറ്റിവെക്കാതിരിക്കുക. തന്റെ എല്ലാ കാര്യങ്ങളും അവനില്‍ ഭരമേല്പിക്കുകയും അവന്റെ മാര്‍ഗദര്‍ശനമനുസരിച്ച് ജീവിതത്തിന് ആവശ്യമായ നിയമങ്ങള്‍ നിര്‍മിക്കുകയും ചെയ്യുക. തനിക്ക് തെറ്റായ മാര്‍ഗദര്‍ശനം ലഭിച്ചേക്കും എന്ന് ഒട്ടും ആശങ്കിക്കേണ്ട. ദൈവത്തെ ആരാധിച്ചതുകൊണ്ട് തന്റെ പര്യവസാനം നാശകരമായിത്തീരുമെന്ന് തീരെ ഭയപ്പെടുകയും വേണ്ട.
23- നബി(സ)യെയാണ് അഭിസംബോധന ചെയ്യുന്നത്. താല്പര്യമിതാണ്: പ്രവാചകരേ, താങ്കളുടെ സന്ദേശം സ്വീകരിക്കാന്‍ കൂട്ടാക്കാത്ത ഈയാളുകള്‍ വിചാരിക്കുന്നത് ഇസ്ലാമിനെ തള്ളിപ്പറയുകയും കുഫ്റില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുക വഴി അവര്‍ താങ്കളെ അവഹേളിച്ചുകൊണ്ടിരിക്കുകയാണെന്നാണ്. പക്ഷേ, യഥാര്‍ഥത്തില്‍ അവര്‍ സ്വയം അവഹേളിതരാവുകയാണ്. അവര്‍ ദോഷം വരുത്തുന്നത് താങ്കള്‍ക്കല്ല, അവര്‍ക്ക് തന്നെയാണ്. അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ താങ്കള്‍ അത് സാരമാക്കേണ്ട കാര്യവുമില്ല.
ആരെങ്കിലും സമര്‍പ്പിക്കുന്നുവെങ്കില്‍ = وَمَن يُسْلِمْ
തന്റെ മുഖത്തെ, സ്വന്തത്തെ = وَجْهَهُ
അല്ലാഹുവിന്ന് = إِلَى اللَّهِ
അവനായിരിക്കെ, അവനായിക്കൊണ്ട് = وَهُوَ
നന്മ പ്രവര്ത്തിക്കുന്നവന്, സല്‍ഗുണവാന്‍ = مُحْسِنٌ
തീര്‍ച്ചയായും അവന് മുറുകെ പിടിച്ചു = فَقَدِ اسْتَمْسَكَ
പിടിവള്ളിയില്‍ = بِالْعُرْوَةِ
ഉറപ്പുള്ള = الْوُثْقَىٰۗ
അല്ലാഹുവിന്റെ സന്നിധിയിലാണ് = وَإِلَى اللَّهِ
പര്യവസാനം = عَاقِبَةُ
കാര്യങ്ങളുടെ = الْأُمُورِ
ആരെങ്കിലും സത്യത്തെ തള്ളിപ്പറഞ്ഞാല്‍ = وَمَن كَفَرَ
നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ = فَلَا يَحْزُنكَ
അവന്റെ സത്യനിഷേധം = كُفْرُهُۚ
നമ്മുടെ അടുത്തേക്കാണ് = إِلَيْنَا
അവരുടെ മടക്കം = مَرْجِعُهُمْ
അപ്പോള്‍ നാം അവരെ അറിയിക്കും = فَنُنَبِّئُهُم
അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി = بِمَا عَمِلُواۚ
നിശ്ചയം അല്ലാഹു = إِنَّ اللَّهَ
നന്നായി അറിയുന്നവനാണ് = عَلِيمٌ
നെഞ്ചകത്തുള്ളത് = بِذَاتِ الصُّدُورِ
അവരെ നാം സുഖിപ്പിക്കുന്നു = نُمَتِّعُهُمْ
അല്പം (അല്പ കാലം) = قَلِيلًا
പിന്നീട് = ثُمَّ
നാം അവരെ (നിര്‍ബന്ധിച്ച്) തള്ളിവിടും = نَضْطَرُّهُمْ
ശിക്ഷയിലേക്ക് = إِلَىٰ عَذَابٍ
കൊടിയ = غَلِيظٍ
Add comment